Saturday, February 23, 2013

ചില്ലകള്‍

അന്നുനാം
ഇടവഴിയില്‍
ഇരുള്‍ മറയില്‍
ഒരുച്ചില്ല തേടി
ഒരു കൂടുവെക്കാന്‍
ഒന്നായ് ഉറങ്ങാന്‍
ഒന്നായ് ഉണരാന്‍ .
അന്നെന്‍ കിനാക്കള്‍
നിന്‍ നഖം കൊണ്ട്,
മുറിവേറ്റ സ്വപ്നങ്ങള്‍
പൂത്തു പൂക്കളായി,
എന്‍ വിരലായ്,

നിന്നില്‍ കൊഴിഞ്ഞു.
      

             ഇന്നുമാച്ചില്ലയിലെന്‍-
             സ്വപ്‌നങ്ങള്‍ മുറിവേറ്റു പിടയുന്നു.
             നോക്കണ്ട നിന്‍ വിരലില്‍-
             കാണില്ല രക്തം.
             മറന്നുവോ നീ-
             നമുക്കിന്നു രണ്ടു ചില്ലകള്‍.
             കാലമൊരു പക്ഷിയായ് പറന്നു
             നിയ്യതിന്‍ ചിറകേറിയകന്നു.