Wednesday, July 3, 2013

പ്രണയം!


ഈ കവിത ജനിക്കുന്നനേരം

മരിക്കുന്നുജ്വലിക്കുന്ന തിരിയും,

ഒരുചെറുപ്രാണിതന്‍ നിമിഷസ്വപ്നവും.

എങ്കിലുംഞാന്‍ കുറിച്ചീടുന്നു

മുന്‍മ്പേമരിച്ചൊരെന്‍ പ്രണയഗീതം.

ക്രിയകള്‍നടത്തുന്നു ഞാനാജഡത്തില്‍

ഹൃദയമഞ്ചത്തില്‍നിന്നിറക്കികിടത്തണം-

നടുമുറ്റത്തെ മുഴുനീളന്‍ ഇലയില്‍.

സ്വപ്നങ്ങളുടച്ചു കാല്‍ക്കലില്‍ വെക്കണം.

തലക്കല്‍ എരിയട്ടെ വികാരനാളങ്ങള്‍

മൂടുക പ്രണയത്തിന്‍ നിര്‍ലജ്ജമുഖം,

അര്‍പ്പിക്കുക നിയ്യതിന്‍മാറിലെന്‍-

ആദ്യോപഹാരപുഷ്പം.

മിഴികളുടച്ചു കണ്ണീര്‍വാര്‍ത്തെ-

ടുക്കുന്നു ഞാനാജഡത്തെ ചിതയിലേക്ക്.

പിന്‍വിളിച്ചേക്കരുതേ.....

പുനര്‍ജനിച്ചീടുമാപ്രണയം!