Wednesday, August 22, 2012

ആദ്യം ഞങ്ങള്‍ മരണത്തെ പ്രണയിച്ചു

പിന്നെ ഇരുളില്‍ വെട്ടം തേടിയിറങ്ങി

ആ വെട്ടത്തെ

കമ്മ്യൂണിസം എന്ന് വിളിച്ചു .

കമ്മ്യൂണിസം ,

ഹിന്ദുവിലും

മുസല്‍മാനിലും

ക്രിസ്ത്യാനിയിലും

മനുഷ്യരെ തേടി.

ആ മനുഷ്യരെ

സഖാക്കള്‍ എന്നുവിളിച്ചു.

സഖാക്കള്‍ ദരിദ്രനെ തേടി ഇറങ്ങി

മേലാളന്റെ കസേരക്കടിയില്‍

ദരിദ്രനെ കണ്ടു.

സഖാക്കള്‍ കൈകള്‍ ഉയര്‍ത്തി

ദരിദ്രന്‍ ആദ്യമായി നിവര്‍ന്നുനിന്നു

ആദ്യമായി ശബ്ദിച്ചു.............

 "ഇങ്ക്വിലാബ്‌ സിദ്ധാബാദ്"...............

ഞങ്ങള്‍ യാത്ര തുടര്‍ന്നു

രക്തതാരകം വഴികാട്ടി മുന്നേനടന്നു

1 comment: