Wednesday, October 21, 2015

ബാല്യം

അക്കരെകുന്നിന്‍ ചെരുവില്‍നി ന്നും
വറ്റിവരണ്ടൊരുപുഴയുംകടന്ന്‍
കൊയ്ത്തുകഴിഞ്ഞൊരുപാടപറമ്പുംതാണ്ടി
തറവാട്ടുമുറ്റത്തെമധുരപുളിയുടെ-
തണലിലേക്കെത്തുന്നൊരാവധിക്കാലം.
മനസ്സുകൊതിക്കുന്നൊരാകുട്ടിക്കാലം.
ചില്ലകള്‍ചേര്‍ത്തുകൂടുവെച്ച്
അരുമക്കിളികളായിനമ്മള്‍.
പ്ലാവിലകോര്‍ത്ത് കഴുത്തിലിട്ട്
അനുരാഗഭാവം പകര്‍ന്നു നമ്മള്‍.
ഈര്‍ക്കലിമടക്കി വാഴനൂല്‍കെട്ടിയൊരമ്പുമായ്
നില്‍ക്കുന്നദേവനുംദേവിയുമായിനമ്മള്‍..
പേരറിയാക്കളികള്‍പിന്നയും
ഒത്തിരിയൊത്തിരികളിച്ചിരിക്കെ
ജുണിലെമഴയില്‍ കടലാസ്സുതോണിയില്‍
മുറ്റത്തുനിന്നുമായവധിക്കാലം
നാട്ടിടവഴിയിലൂടെങ്ങോഇറങ്ങിപ്പോയി...
ഒന്നായിരുന്ന നമ്മളുമന്നാമഴയില്‍
ഒറ്റയായോഴുകി മറഞ്ഞുപ്പോയി....

No comments:

Post a Comment