Wednesday, October 21, 2015

ഞാൻ എന്നിൽ ഒരുവസന്തം കോറിയിടുന്നു.
ആയുർരേഖയിലൂടെ ഒഴുകുന്ന
ചുവന്ന അരുവിക്കുചുറ്റുമായിരിക്കും ആ പൂക്കൾ പടർന്ന് പന്തലിച്ച്‌ വിടരുക.
വഴിതെറ്റിവന്ന
ഈ പൂക്കാലവും ഞാനുമൊന്നിച്ചായിരിക്കും പിന്നീടൊരിക്കൽ ഇലകൾകൊഴിച്ച്‌ ശിശിരത്തെ വരവേൽക്കുക.
ആശയില്ലാത്ത മനുഷ്യനെപ്പോലെ
തളിരില്ലാത്ത ചില്ലകൾമാത്രമുള്ള ആ ശിശിരത്തിലൂടെ
കൈകുമ്പിൾനിറയെ പൂക്കളുമായ്‌ നിങ്ങൾ വരണം.
നിറമേതായാലും നിർബന്ധമായും ഒരുറോസാപ്പൂവുണ്ടയിരിക്കണം ആ പൂക്കളിൽ.
ഞാൻ സ്വീകരിച്ചില്ലെങ്കിലും ആ പുവിനെ എന്നിൽചേർത്തുവെക്കണം.
ആ പുവിന്റെ നിറമറിയാതിരിക്കാൻമാത്രമാകും ഞാനെന്റെ കൺപ്പീലികളെ ഇറുക്കെചേർത്തുപ്പിടിച്ചിരിക്കുന്നത്‌.

No comments:

Post a Comment