Sunday, April 8, 2018

ഇന്നൊരു നല്ല ദിവസമായിരുന്നു. രാവിലെ എണീറ്റ്‌ പൂമുഖത്ത്‌ ഇരിക്കുമ്പോൾ മുറ്റത്ത്‌ പൂമ്പാറ്റകൾ കുഞ്ഞു പട്ടങ്ങൾപോലെ പാറികളിക്കുന്നുണ്ടായിരു.ആ ഇരിപ്പ്‌ അൽപ്പനേരം തുടർന്നു. പിന്നെ ശങ്കറിൽനിന്ന് പ്രഭാതഭക്ഷണം.ശേഷം വായനയിലേക്ക്‌ തിരിഞ്ഞു.ഒരുപാടുനേരം വായ്ക്കുകയും ആ കഥാപാത്രങ്ങൾക്ക്‌ മനസ്സിൽ രൂപവും ഭാവവും നൽകുകയും ചെയ്തുകൊണ്ടിരുന്നു.ആ കാൽപനിക ചിത്രരചനക്ക്‌ സിഗരറ്റുകൾ ഉത്തേജകമായ്‌.അങ്ങനെ വായനയും വരയും(മനസ്സിൽ) ഉച്ചവരെ നീണ്ടുനിന്നു. വിശന്നുതുടങ്ങിയപ്പോൾ ഉറങ്ങാൻ ശ്രമിച്ചു. പക്ഷെ അധികനേരം പിടിച്ചുനിൽക്കാനായില്ല. വിശപ്പ്‌ അസഹ്യമായപ്പോൾ പുറത്ത്‌ പോയി ഭക്ഷണം കഴിച്ചു. വീണ്ടും വായനയിലേക്ക്‌. ഇടക്ക്‌ എപ്പഴോ എന്തെങ്കിലും എഴുതാൻ തോന്നിയെങ്കിലും വേണ്ടെന്നു വെച്ചു. പകൽ വെളിച്ചതിന്റെ അവസാന നിമിഷത്തിലെപ്പഴോ അറിയാതെ ഉറങ്ങിപ്പോയ്‌.അപ്പോൾ വായ്ച്ചു പകുതിയായ പുസ്തകം അരികിൽ കമിഴ്‌ന്നുകിടപ്പുണ്ടായിരുന്നു.
ദീർഘവും സുഖമവുമായ ഒരു നിദ്രക്കു ശേഷം ദേ വീണ്ടും ഉണർന്നു.ഇനിയെന്ത്‌?...ചുറ്റും ഇരുട്ട്‌ മാത്രം...വൈദ്യുത വിളക്കുകളെല്ലാം ഓഫാണ്‌.   ഉണർച്ച എന്നത്‌ എന്നെ സംഭന്തിച്ച്‌ മരണമാകുന്നു. വീണ്ടും പൂർണ്ണമായ്‌ ഇരുട്ടിൽനിന്ന് മരണത്തിലേക്ക്‌ ഉയർത്തെഴുന്നേൽക്കട്ടെ.
(Sunday diary)

No comments:

Post a Comment