Sunday, April 8, 2018

ആശുപത്രി വാര്‍ഡില്‍ നിന്ന്

പുലരിയിലേക്ക്‌ മഴതേവീ ആരോ പാടുന്ന മേഘമൽഹാർ പൂർത്തിയാക്കും മുൻമ്പ്‌
എന്റെചോരയിൽനിന്നിത്തിരി പങ്കെടുത്ത്‌
എന്റെ പേരെഴുതിയ രക്തകുപ്പിയുടെ വിലാപയാത്രയുമയ്‌ അവർ കടന്നുപ്പോയ്‌.
കഷ്ടം, അതിൽ അവൾക്കുള്ള എത്ര പനിനീർപ്പൂവുകളുണ്ടായിരുന്നെന്നോ.

തെർമ്മോമീറ്ററിൽ അതികം താപമില്ലിന്നു!
എന്‍റെഹ്യദയം
 കുഴിച്ചിട്ട്‌ കുരിശ്ശുനാട്ടി
 തെമ്മാടിക്കുഴിയാക്കി
നിന്റെ ഓര്‍മയുടെ ഇലയായ്‌ മരമായ്‌
തണലാക്കിമാറ്റിയില്ലേ ഞാന്‍.
പിന്നെ പൊള്ളുന്ന ഹ്യദയമവർക്കെങ്ങനെ കണ്ടെത്താനാകും.

മരുന്നുകളുടെ ലഘുലേഖ മാലാഖയുടെ മാറൊട്ടി നടന്നെത്താൻ അൽപ്പം സമയമെടുക്കും.
ഘനീഭവിച്ച വേദനകളുടെമുകളിൽ
ഇനി ഇത്തിരി നേരം വീണ്ടും മയങ്ങാം.

No comments:

Post a Comment