പകൽ ഒരു വളർത്തുപട്ടി കണക്കെ മുറ്റത്ത് കാവൽകിടക്കുന്നു.കാറ്റ്
നവവധുക്കളെപ്പോലെ നമ്രമുഖികളായ് നിൽക്കുന്ന പൂക്കളെ ഇക്കിളിപ്പെടുത്തി
കാമനകളുടെ ഇതൾ വിടർത്തുന്നു.മരങ്ങൾ ശരത്ക്കാല ഓർമ്മകളുടെ പച്ചിലകളാൽ
മൂടിനിൽക്കുന്നു.ഒരു വ്യദ്ധൻ തന്റെ അസ്തമയത്തിലേക്ക് വടികുത്തി പകലിലൂടെ
ഇഴഞ്ഞുനീങ്ങുന്നു.വെളിച്ചമുണ്ടായിട്ടുപോലും അങ്ങുദൂരെവെച്ച് അയാൾ
കാഴ്ച്ചയിൽനിന്ന് മാഞ്ഞുപോകുന്നു. ആ വ്യദ്ധനെപോലെ ജീവിതത്തിന്റെ
ഉച്ചവെയിലിൽവെച്ച് പലരേയും നാം മായ്ച്ചുകളുയുന്നു.(sundaythoughts)
No comments:
Post a Comment