Sunday, April 8, 2018

പകൽ ഒരു വളർത്തുപട്ടി കണക്കെ മുറ്റത്ത്‌ കാവൽകിടക്കുന്നു.കാറ്റ്‌ നവവധുക്കളെപ്പോലെ നമ്രമുഖികളായ്‌ നിൽക്കുന്ന പൂക്കളെ ഇക്കിളിപ്പെടുത്തി കാമനകളുടെ ഇതൾ വിടർത്തുന്നു.മരങ്ങൾ ശരത്ക്കാല ഓർമ്മകളുടെ പച്ചിലകളാൽ മൂടിനിൽക്കുന്നു.ഒരു വ്യദ്ധൻ തന്റെ അസ്തമയത്തിലേക്ക്‌ വടികുത്തി പകലിലൂടെ ഇഴഞ്ഞുനീങ്ങുന്നു.വെളിച്ചമുണ്ടായിട്ടുപോലും അങ്ങുദൂരെവെച്ച്‌ അയാൾ കാഴ്ച്ചയിൽനിന്ന് മാഞ്ഞുപോകുന്നു. ആ വ്യദ്ധനെപോലെ ജീവിതത്തിന്റെ ഉച്ചവെയിലിൽവെച്ച്‌ പലരേയും നാം മായ്ച്ചുകളുയുന്നു.(sundaythoughts)

No comments:

Post a Comment